Tuesday, August 9, 2011

സ്വദ്ഖയ്ക്കും മാക്സിമം മിനിമം ഉണ്ടോ?

സ്കൂട്ടറില്‍ ഗെയിറ്റ് കടന്നു ഞാന്‍ എന്‍റെ വീട്ടു മുറ്റത്തേക്ക്‌ കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു അസ്സലാമു അലൈക്കും കേട്ടു. മഴ പെയ്തത് മൂലം സിമന്റ്‌ കൊണ്ക്രീട്റ്റ് ചെയ്ത മുറ്റം നന്നായി വഴുക്കുന്നുണ്ട്. സ്ലിപ്പ് ആയെങ്കിലോ എന്ന് ഭയന്ന് തിരിഞ്ഞു നോക്കാതെ 'വ അലൈക്കുമുസ്സലാം' എന്ന് സലാം മടക്കി സ്കൂട്ടര്‍ ഷെഡില്‍ വെച്ചു ഉമ്മറത്തേക്ക് വന്നതും വീണ്ടും അസ്സലാമു അലൈക്കും എന്ന് പറഞ്ഞു സാമാന്യം നല്ല ആരോഗ്യമുള്ള, താടി വളര്‍ത്തി, വെള്ള തൊപ്പിയും ധരിച്ച സുമാര്‍ മുപ്പതു വയസ്സ് പ്രായം  തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കയ്യില്‍ ഒരു പ്ലാസ്റിക് കവറുമായി നില്‍ക്കുന്നു. വീണ്ടും ഒന്ന് കൂടി സലാം മടക്കി എവിടെ നിന്നാണെന്നും കാര്യമെന്താനെന്നും   തിരക്കി. "അത് വന്ത് നാന്‍ യതീം ഖാന പിരിവുക്ക് " ചെറുപ്പക്കാരന്‍ മൊഴിഞ്ഞു.  തുടര്‍ന്ന് .....................
ഞാന്‍:     " ഏതു യതീം ഖാന?"
ചെറുപ്പക്കാരന്‍:     " പാലക്കാട് "
ഞാന്‍:    " പാലക്കാട് എവിടെഉള്ളത്?"
ചെറുപ്പക്കാരന്‍:  " തമിഴ്നാട് ചേര്‍ന്ന് ."
ഞാന്‍:   "  സ്ഥലം?  പേര് "
ചെറുപ്പക്കാരന്‍:    " നെല്ലൂര്‍."
ഞാന്‍: "  നെല്ലൂര്‍ ആന്ധ്ര പ്രദേശ്‌ സ്റ്റെയിട്റ്റ് അല്ലെ?"
ചെറുപ്പക്കാരന്‍:   " അതെ. അത് തമിഴ്നാട് ചേര്‍ന്ന് "
ഞാന്‍:   " റംസാന്‍ മാസത്തിലും നുണ പറഞ്ഞു പറ്റിക്കാന്‍ ഇറങ്ങിയതാണ് അല്ലെ? ആന്ധ്ര പ്രദേശില്‍ ഇവിടെ നിന്നും ഏകദേശം 1000 കി. മീ. അകലെയുള്ള ഒരു സ്ഥാപനം കേവലം 25 കി. മീ. അകലെയാണെന്നു വരുത്താന്‍ താന്‍ കുറെ പാട് പെട്ടല്ലോ? കഷ്ടം തന്നെ."
 
ഏതായാലും ചെറുപ്പക്കാരനോടു തോന്നിയ നീരസം പുറത്ത് കാട്ടാതെ വീട്ടില്‍ കയറി ഒരു അഞ്ചു രൂപ നാണയം എടുത്തു ചെറുപ്പക്കാരന്റെ കയ്യില്‍ കൊടുത്തു. (ചോദിച്ചു വരുന്നവനെ മടക്കരുതല്ലോ! റംസാന്‍ മാസവും അല്ലെ!)
നാണയം പോക്കറ്റിലിട്ടു സ്ഥലം വിടാന്‍ തുടങ്ങിയ ചെറുപ്പക്കാരനോടു രശീതി എവിടെ എന്ന് ചോദിച്ചപ്പോള്‍ കയ്യിലിരുന്ന രെശീതി പുസ്തകം ഉയര്‍ത്തിക്കാട്ടി "ഇതിലെ മഷിക്ക് അഞ്ചുരൂപ ചെലവ് വരും" എന്ന് ചെറുപ്പക്കാരന്റെ  വെല്ലുവിളി.
 
അഞ്ചു രൂപ തിരികെ വാങ്ങി ചെറുപ്പക്കാരനോടു പോയ്ക്കോളാന്‍ പറഞ്ഞു. അപ്പോള്‍ ചെറുപ്പക്കാരന്‍  വീണ്ടും" നിങ്ങള്‍  സക്കാത്ത് തരില്ലേ?" സക്കാത്ത് ഇന്ന് ഏതായാലും കൊടുക്കുന്നില്ല എന്ന് പറഞ്ഞു മടക്കി അയച്ചു.
           തികഞ്ഞ യതീമുകളെ മാന്യമായി സംരക്ഷിച്ചു തൊഴിലധിഷ്ടിത വിദ്യാഭ്യാസം നല്‍കിയും പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ച്ചും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവക്കൊക്കെ ഇത്തരം ഈനാംപേച്ചി പിരിവുകാര്‍  തടസ്തമല്ലേ? യാതീമിന്റെ പേരിലുള്ള ഉദരപൂരണം ആണ് ഇക്കൂട്ടരുടെ ലക്‌ഷ്യം........................................!

1 comment:

  1. വളരെ നല്ലൊരു പോസ്റ്റ്‌.
    നോമ്പ് കാലം ഇത്തരക്കാര്‍ക്ക് ചാകരയാണ്.സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ് ഇവരുടെ ഉന്നം.കൂടുതലൊന്നും ചോദിക്കാതെയും പറയാതെയും കൊടുക്കുമല്ലോ.

    ReplyDelete